10/03/2025
ബ്ലൂബറീസ്
ജിസ ജോസ്
തൊഴിലന്വേഷകരും ചൂഷകരും ചൂഷിതരും
ഒപ്പം ചില കുറ്റാന്വേഷണവും
ജീസ ജോസിൻ്റെ ബ്ലൂബറീസിനെ വേണമെങ്കിൽ ഇങ്ങനെ ചുരുക്കാം
അത്ര ലാഘവത്തോടെ വായിച്ച് തള്ളാവുന്ന ഒരു പുസ്തകമല്ല മാതൃഭൂമി പബ്ലിക്കേഷൻ്റെ ഈ പുസ്തകം
വായനക്കാരെ മുച്ചൂടും എരി പിരിസഞ്ചാരം കൊള്ളിക്കാൻ പോന്നവയാണത്
കേയ്ക്കുകൾ ഉണ്ടാക്കി വിൽക്കുന്നതിൽ പേര് കേട്ട ഒരു ബേയ്ക്കറിയുടെ പേരാണ് ബ്ലൂബെറിസ്
ചൂടപ്പം പോലെ വിറ്റഴിയുന്ന കേക്കുകൾ ഉണ്ടാക്കുന്നതിൽ വിദഗ്ദ്ധരായ രണ്ട് സ്ത്രീ തൊഴിലാളികളാണ് നോവലിനെ വായനക്കാരൻ്റെ ഹൃദയത്തിൽ ചേക്കേറ്റുന്നതും കഥയെ മുന്നോട്ട് നയിക്കുന്നതും
മനുഷ്യൻ്റെ ചില അസ്തിത്വ പ്രശ്നങ്ങൾ, അത് ദു:ഖമാകട്ടെ സന്തോഷമാകട്ടെ,.സാന്ത്വനമാകട്ടെ ,നോവലിൽ നിറഞ്ഞു നിൽക്കുന്നുണ്ട്
പരിഷ്കാരങ്ങളേതുമില്ലാത്ത ഒരു കുഞ്ഞു വീട്ടിലെ അന്തേവാസികളാണ് വൃദ്ധനായ അപ്പച്ചനും മകൾ സ്റ്റെല്ലയും ഇവർ തമ്മിലുള്ള പാരസ്പര്യൻ്റെ കഥ കൂടിയാണ് ബ്ലൂബറിസ്
ആ മേച്ചിൽപുറത്തു നിന്ന് , പശുവിന് പുല്ലരിയാൻ പോയ അമ്മച്ചിയെ മലവെള്ളം കവരുന്നുണ്ട്, ആ ഓർമ്മകളും വായനക്കാരേയും സ്റ്റെല്ലയേയും പൊള്ളിക്കുന്നത് ചില്ലറയല്ല
ജന്മിയും കുടിയാനും, നവ ജന്മിമാരുടെ മാടമ്പിത്തരവും സ്റ്റാൻലി എന്ന ബ്ലൂബറി സിൻ്റെ ഉടമയിൽ ഭദ്രം.
ആകസ്മികതയുടെ എന്തെല്ലാമോ, നിറഞ്ഞു നിൽക്കുന്നു പുസ്തകമുടനീളം
അജ്ഞാതൻ്റെ ആവശ്യപ്രകാരം തേനൂറുന്ന ഒരു കേക്കിന് പുറത്ത് ,21 ആം വയസ്സിൽ തനിക്കാവുന്നതിൻ്റെ എത്രയോ ചുരക്കം കാര്യങ്ങൾ,, അത് കവിതയാട്ടൈ സാഹിത്യമാകട്ടെ, എഴുതി വെച്ച് , ഈ ലോകത്തോട് വിട പറഞ്ഞ തൊരു ദത്തിൻ്റെ കവിതയിലെ ചിലസുപ്രധാന വരികൾ കേക്കിന് മുകളിൽ ആലേഖനം ചെയ്യുന്നുണ്ട് സ്റ്റെല്ല.
പറഞ്ഞ സമയത്ത് ആവശ്യക്കാരൻ കേക്കിനായി എത്താത്തതിന് സ്റ്റെല്ലയെ കണക്കറ്റ് ശകാരിക്കുന്നുണ്ട് കടയുടമ സ്റ്റാൻലി
വൈകാതെ ഒരജ്ഞാത സ്ത്രീ, സുന്ദരിയുമായവൾ, പുറത്തൊരു പിശറൻ കാറ്റും മഴയുമുള്ള സന്ധ്യാനേരത്ത് ആ കേക്കിനായി , ബ്ലൂബറിസിൽ എത്തുന്നു
ആവർത്തിച്ചാവശ്യപ്പെട്ടത് കൈക്കലാക്കി മഴയത്തിറങ്ങി പോകുന്നതവരുടെ മരണത്തിലേക്കാകുമെന്ന് സ്റ്റെല്ലയോ വായനക്കാരോ സ്വപ്നേപി നിനയ്ക്കുന്നില്ല
പിന്നീടുള്ള കേസന്വേഷണവും ബ്ലൂബറിസി ലെ തൊഴിൽ നഷ്ടവും, വിഷയലoബടനായ കടയുടമയുടെ ഇംഗിതത്തിന് വഴിപ്പെടാത്തതിന് തൊഴിൽ നഷ്ടപ്പെടുന്ന സ്റ്റെല്ലയുടെ സഹപ്രവർത്തക ടിസമരിയയും, സുഹാന എന്ന മാധ്യമക്കാരിയും കൂടി കഥയെ മുന്നോട്ട് നയിക്കുന്നു
ഇതിവൃത്തത്തിലും അതിനെ വാചീ കമാക്കിയ ഭാഷയിലും ഇരുത്തം വന്ന ഒരു എഴുത്തുകാരിയെയും പദം പറച്ചിലുകാരിയല്ലാത്ത നല്ലൊര ദ്ധ്യാപികയേയും നമുക്ക് കാണാം
വായന നഷ്ടമാകില്ല,, പുസ്തകത്തിനായ് മുടക്കുന്ന കാശും
രഘുനാഥൻ കെ.ആർ